Wednesday 12 March 2014

മഷി വറ്റിപ്പോയൊരു പേനത്തുമ്പും 
ചടച്ചു വിങ്ങിയ കണ്പോളകളും മാത്രമായിരുന്നു 
നിനക്കുമെനിയ്ക്കും 
ഇടയിലുള്ള ബന്ധങ്ങൾ.. 
ഒരിത്തിരി മിന്നലിന്റെ ചൂട്ടും 
ചീവീടിന്റെ മൂളലും 
ഒരു രാത്രിയുടെ വലിപ്പവും മതി നിന്റെ 
വെള്ള കടലാസിന്റെ വയറു നിറയ്ക്കാൻ. 
ഇനിയെത്ര വണ്ടികൾ വന്നു പോയാലാണ്.. 
ഇനിയെത്ര വാതിലുകളിൽ കാതോർത്താലാണ്... 
ഏതു വർണ്ണനകൾ തിരഞ്ഞാലാണ് 
നാളെ പുലരുമ്പോൾ
എന്റെ വൈറ്റ് പേപ്പറിന്റെ 
വിശപ്പറിയാത്ത വായിലേക്ക്

വരണ്ട വാക്കുകളുടെ 
ഒടിഞ്ഞു തൂങ്ങിയ മാംസക്കഷ്ണം 
നേരിന്റെ ചുവയില്ലാതെ 
വച്ചു കൊടുക്കാൻ കഴിയുക

No comments:

Post a Comment