Wednesday 12 March 2014

നമുക്കിടയിൽ വലിയൊരു വിടവുണ്ട്.
ഒരു നരച്ച പകലിന്റെ വിടവ്..
ഒരു രാത്രിദൂരം മതിയാകുമെനിയ്ക്ക്
പഴമാങ്ങ രുചിക്കാൻ..
ഇരുണ്ട പത്തായപ്പുരയിൽ
ചങ്ങലയുടെ ഇഴയനക്കം കേൾക്കാൻ..
നീ ജീവിച്ചിരിക്കുന്നതിന്റെ 
ഏക അടയാളം..
കുളിപ്പുര മതിലിൽ പായലുമുറിച്ചെഴുതിയ
അക്ഷരങ്ങളിലേയ്ക്കും   
ഗുളികത്തറയിൽ ചിരട്ടയിലൊഴിച്ച ഇളംകള്ളു
നുണയാനും ഉപ്പിടാത്ത കടല കൊറിയ്ക്കാനും
വെയിലൊന്ന് ചാഞ്ഞാൽ മതിയാകും
തേനൊലിച്ച  വായിലെ പാൽമണത്തിലേയ്ക്കും
നെടുവീർപ്പുകൾ വിഴുങ്ങി 
നീയുണ്ടാക്കി നീട്ടിയ
ണ്ണിപ്പെറുക്കിയ വറ്റിലേയ്ക്കും
ആർത്തിയോടെ നോക്കാൻ 
വരണമെനിയ്ക്ക്       
അതിനു മുൻപ്..
നരച്ച പകലൊടുങ്ങും മുൻപ്
കറുത്ത കുപ്പായത്തിന്റെ കുടുക്കുകൾ
എനിക്ക് വലിച്ചു പൊട്ടിക്കണം


No comments:

Post a Comment