നമുക്കിടയിൽ
വലിയൊരു വിടവുണ്ട്.
ഒരു നരച്ച പകലിന്റെ വിടവ്..
ഒരു രാത്രിദൂരം മതിയാകുമെനിയ്ക്ക്
ആ പഴമാങ്ങ രുചിക്കാൻ..
ഇരുണ്ട പത്തായപ്പുരയിൽ
ചങ്ങലയുടെ
ഇഴയനക്കം കേൾക്കാൻ..
നീ ജീവിച്ചിരിക്കുന്നതിന്റെ
ഏക അടയാളം..
കുളിപ്പുര
മതിലിൽ പായലുമുറിച്ചെഴുതിയ
അക്ഷരങ്ങളിലേയ്ക്കും
ഗുളികത്തറയിൽ
ചിരട്ടയിലൊഴിച്ച ഇളംകള്ളു
നുണയാനും ഉപ്പിടാത്ത കടല കൊറിയ്ക്കാനും
ഈ വെയിലൊന്ന് ചാഞ്ഞാൽ മതിയാകും
തേനൊലിച്ച വായിലെ
പാൽമണത്തിലേയ്ക്കും
നെടുവീർപ്പുകൾ
വിഴുങ്ങി
നീയുണ്ടാക്കി നീട്ടിയ
എ ണ്ണിപ്പെറുക്കിയ വറ്റിലേയ്ക്കും
ആർത്തിയോടെ
നോക്കാൻ
വരണമെനിയ്ക്ക്
അതിനു മുൻപ്..
നരച്ച പകലൊടുങ്ങും മുൻപ്
ഈ കറുത്ത കുപ്പായത്തിന്റെ കുടുക്കുകൾ
എനിക്ക് വലിച്ചു പൊട്ടിക്കണം
No comments:
Post a Comment